Sunday, February 1, 2009

വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ - ഒരു അവലോകനം

(മദിരാശി കേരള സമാജത്തിൽ ഞാൻ നടത്തിയ പുസ്തകാവതരണം.പിന്നീട് അത് മദിരാശിയിൽ നിന്നു പ്രസിദ്ധീകരിയ്ക്കുന്ന “ദേശദ്ധ്വനി”മാസികയിൽ വന്നു.അതിവിടെ പോസ്റ്റ് ചെയ്യുന്നു)

1957 ഏപ്രിൽ 5 നു ആയിരുന്നു ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ആദ്യമായി കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എന്ന ഖ്യാതിയ്ക്കു അർഹമായ ഈ മന്ത്രിസഭയെ നയിച്ചത് ശ്രീ ഇ.എം.എസ് ആയിരുന്നു. 126 അംഗങ്ങളുണ്ടായിരുന്ന അന്നത്തെ നിയമസഭയിൽ സ്വതന്ത്രരടക്കം 65 അംഗങ്ങൾ ആയിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടിയ്ക്കു ഉണ്ടായിരുന്നത്.അതായത് 2 അംഗങ്ങളുടെ ഭൂരിപക്ഷം.അങ്ങനെ തികച്ചും ജനാധിപത്യപരമായി അധികാരത്തിൽ വന്ന ഒരു മന്ത്രിസഭയെ ജനാധിപത്യ വിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പിരിച്ചു വിട്ടത് 1959 ജൂലൈ 31 നു ആണ്.അതിന്റെ 50 ആം വാർഷികമാണ് ഇപ്പോൾ.

1958 മുതൽ ഉയർന്നു വന്ന വിമോചന സമരത്തിന്റെ കാഹളമാണു ഈ പിരിച്ചു വിടലിലേയ്ക്കു നയിച്ചത്.അതു കേരള രാഷ്ട്രീയത്തിന്റെ ഗതി വിഗതികളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ നിരവധിയാണ്.ഒട്ടനവധി ചോദ്യങ്ങൽ ബാക്കിയായി.അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം തേടലാണു ശ്രീ.ടി.എം.തോമസ് ഐസക്ക് എഴുതി ചിന്താ പബ്ലീഷേഴ്‌സ് പുറത്തിറക്കിയ “വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ” എന്ന പുസ്തകം.

അൻപതുകളുടെ അവസാനവും അറുപതുകളുടെ തുടക്കത്തിലും ബ്രിട്ടീഷ് ഗയാന,ഗ്വാട്ടിമാല,ഇറാ‍ൻ,കോംഗോ,ക്യൂബ, നിക്കറാഗ്വോ തുടങ്ങി ഒരു പിടി രാജ്യങ്ങളിൽ ഇടതു പക്ഷ സർക്കാരുകൾ അധികാരത്തീൽത്തിയിരുന്നു.അതിൽ ക്യൂബ ഒഴികെയുള്ളവയെല്ലാം അട്ടിമറിയ്ക്കപ്പെട്ടു.അവയുടെ ഒക്കെ പിന്നിൽ അമേരിയ്ക്കൻ ചാരസംഘടനയായ സി.ഐ.എ ആയിരുന്നുവെന്നതിനു ആധികാരികമായ പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്.അമേരിയ്ക്കയും അതു പിന്നീട് അംഗീകരിച്ചിട്ടുണ്ട്.ഇ.എം..എസ് സർക്കാരിന്റെ പുറത്താക്കലിനു പിന്നിലും അത്തരം അട്ടിമറിയുണ്ടായിരുന്നുവെന്നു സംശയിയ്ക്ജപ്പെട്ടിരുന്നു.അതിനെ സാധൂകരിയ്ക്കുന്ന സത്യ സന്ധമായ വസ്തുതകളെ ഈ പുസ്തകത്തിലൂടെ ശ്രീ ഐസക് പുറത്തു കൊണ്ടുവരുന്നു.ഈ പുസ്തകത്തിലൂടെ അദ്ദേഹം പുറത്തു കൊണ്ടു വരുന്ന പ്രധാന വസ്തുതകൾ നമുക്കൊന്നു പരിശോധിയ്ക്കാം.

ആദ്യതെരഞ്ഞെടുപ്പിനു വളരെ മുമ്പ് തന്നെ കേരള വികസനത്തെക്കുറിച്ചു ഒരു സമഗ്ര രേഖ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാക്കിയിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് ഒരു പ്രകടന പത്രികയോടെ 1957 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്.അങ്ങനെ അധികാരത്തിൽ വന്ന സർക്കാരിന്റെ ആദ്യനാളുകളിൽ തന്നെ ഭൂപരിഷ്കരണം,വിദ്യാഭ്യാസ ബിൽ,തോട്ടം ദേശസാലക്കരണം,ഭരണ പരിഷ്കാരം തുടങ്ങിയ നടപടികൾ പ്രഖ്യാപിയ്ക്കപ്പെട്ടു.ലക്ഷക്കനക്കിനു വരുന്ന സാധാരണക്കാരെ ഈ നിയമ നിർമ്മാണങ്ങൾ സന്തോഷത്തിലാറാടിച്ചപ്പോൾ ഒരു ന്യൂനപക്ഷം വിറളി പൂണ്ടു.അവർ നിരന്തരമായ സമര പരമ്പരകൾ അഴിച്ചു വിട്ടു.

പുതിയ സർക്കാരിന്റെ മൂന്നാം നാൾ തന്നെ “ക്രമസമാധാനം തകർന്നു” എന്ന പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായി.എന്നാൽ ഈ സമര പരമ്പരകളൊന്നും ജില്ലാ അതിർത്തികൾ ഭേദിച്ചു പുറത്തു പോയിരുന്നില്ല.എന്നു മാത്രമല്ല ‘പള്ളിക്കൂടം പള്ളി വഹ”എന്ന പ്രചരണത്തോടെ തുടങ്ങിയ വിദ്യാഭ്യാസ ബിൽ വിരുദ്ധ സമരവും കോൺ‌ഗ്രസിലെ തന്നെ പല ഉൽ‌പതിഷ്ണുക്കളുടേയും എതിർപ്പുകൾ മൂലം ആദ്യം കെട്ടടങ്ങുകയാണുണ്ടായത്.സർക്കാരിന്റെ ജന‌പിന്തുണ വർദ്ധിച്ചു വന്നു.കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കു അത്രയൊന്നും സ്വാധീനമില്ലാതിരുന്ന ദേവികുളത്ത് 1959 മെയ് 16 നു നടന്ന ഉപ തെരഞ്ഞെടുപ്പിൽ സീറ്റ് നില നിർത്തുക കൂടി ചെയ്തപ്പോൾ അതു സർക്കാരിനുള്ള ജന പിന്തുണയുടെ വ്യക്തമായ തെളിവായി മാറുകയാണ് ഉണ്ടായത്.

ഇങ്ങനെ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് മന്നത്തു പത്മനാഭന്റേയും,കത്തോലിക്കാ സഭയുടേയും സംയുക്ത നേതൃത്വത്തിൽ 1958 അവസാനത്തോടെ വിമോചനസമരത്തിന്റെ കേളികൊട്ട് ഉയരുന്നത്.വെറും 3-4 മാസം കൊണ്ട് രാഷ്ട്രീയാന്തരീക്ഷം മാറി.പ്രചണ്ഢമായ പ്രചരണമാർഗ്ഗങ്ങളും, അക്രമ പരമ്പരകളും, സമരത്തിനു തെരഞ്ഞെടുത്ത രീതികളും എല്ലാം കൂടി സമൂഹത്തെയാകെ ഒരു അപസ്മാര ജ്വരത്തിലാഴ്ത്തുകയും ഭരണം അക്ഷരാത്ഥത്തിൽ സ്തംഭിപ്പിയ്ക്കപ്പെടുകയും ചെയ്തു.

1959 ജൂൺ,ജൂലൈ മാസങ്ങളായിരുന്നു സമരത്തിന്റെ പരമകാഷ്ഠയുടെ സമയം.ജൂൺ 1 നു സ്കൂളുകൾ അടച്ചു പ്രതിഷേധം ആരംഭിയ്ക്കാനായിരുന്നു കത്തോലിക്കാ സഭ ഉദ്ദേശിച്ചിരുന്നത്.എന്നാൽ സ്കൂൾ തുറപ്പ് മാറ്റി വച്ചതിനാൽ അതു നടക്കാതെ പോയി.അങ്ങനെയിരിയ്ക്കെ അതു വരെ വിമോചന സമരത്തിന്റെ പിന്നണിയിൽ നിന്നിരുന്ന കെ.പി.സി.സി 1959 ജുൺ 12 നു ഹർത്താലിനു ആഹ്വാനം ചെയ്തുകൊണ്ട് ,സമരത്തിന്റെ മുന്നണിയിലേയ്ക് കാൽ വച്ചു.അങ്ങനെ ജാതി മത സംഘടനകളും കെ.പി.സി.സിയും തോളോടു തോൾ ചേർന്നു നീങ്ങി.

പിന്നീടങ്ങോട്ട് സർക്കാരാഫീസുകൾ 24 മണിയ്ക്കൂർ പിക്കറ്റിംഗ് നടത്തുക എന്ന നടപടിയിലേയ്ക്ക് സമര രീതി മാറി.നാടൊട്ടുക്ക് പിക്കറ്റിംഗുകളും,പ്രകടനവും,സ്മ്മേളനങ്ങളും സർവ സാധാരണമായി മാറി.പ്രധാനമന്ത്രി നെഹൃവിന്റെ ജൂൺ 22 ലെ സന്ദർശനത്തിനു ശേഷം സമരം മൂർഛിച്ചു.ഒരു ഒത്തു തീർപ്പിനും സമ്മതമല്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് ഭരണം തടസ്സപ്പെടുത്തി.ഈ ഒരു മാസമായിരുന്നു വിമോചന സമരത്തിലെ “മാസ്‌ഹിസ്റ്റീരിയ”യുടെ കാലഘട്ടം.ഇക്കാലയളവിൽ തന്നെ എ.ഐ.സി.സി പ്രസിഡണ്ട് ആയിരുന്ന ഡേബറും കേരളത്തിൽ വന്നിരുന്നു.

ഇതിനിടെ ജൂൺ 13 നു അങ്കമാലിയിലും ജൂലൈ 3 നു ചെറിയ തുറയിലും പോലീസ് വെടിവയ്പ് ഉണ്ടായി.അങ്കമാലിയിൽ 7 പേരും,ചെറിയ തുറയിൽ “ഫ്ലോറി’ എന്ന ഗർഭിണിയടക്കം 3 പേരും കൊല്ലപ്പെട്ടു.രണ്ടിടത്തും രാത്രി കാലത്ത് പോലീസിനെ ആക്രമിച്ച ജനക്കൂട്ടത്തിനു നേരെയാണു വെടി വയ്പുണ്ടായതെങ്കിലും ചെറിയതുറയിലെ ‘ഫ്ലോറി”യുടെ മരണം സമരത്തിനു പുതിയ വൈകാരിക മാനങ്ങൾ നൽ‌കി.

മരിച്ചു കിടക്കുന്ന ‘ഫ്ലോറി’യുടെ ദേഹത്ത് വീണുകിടന്ന് അലമുറയിട്ടു കരയുന്ന ഭർത്താവിന്റേയും കുടുംബാംഗങ്ങളുടേയും ചിത്രത്തിന്റെ ലക്ഷക്കണക്കിനു കോപ്പികൾ രണ്ടു ദിവസങ്ങൾക്കുള്ളിൽ കേരളമൊട്ടാകെ പ്രചരിച്ചു.ഇതോടെ വനിതകളും സജീവമായി രംഗത്തെത്തി.വനിതകളുടെ ,കുറ്റിച്ചൂലേന്തിയുള്ള സമരം,കർഷകരുടെ ‘തൊപ്പിപ്പാള’സമരം,കുട്ടികളുടെ സമരം തുടങ്ങിയവ സജീവമായി.ഈ സമരങ്ങൾക്കൊക്കെ പിന്തുണയേകി സാംസ്കാരിക രംഗത്തെ പ്രമുഖരായിരുന്ന ശ്രീ.എം.ഗോവിന്ദൻ,സി.ജെ.തോമസ്,എം.വി.ദേവൻ,സുകുമാർ അഴീക്കോട്,വെട്ടൂർ രാമൻ‌നായർ,എ.പി.ഉദയഭാനു,ജി.ശങ്കരക്കുറുപ്പ്,എം.കെ.സാനു തുടങ്ങിയവർ രംഗത്തു വന്നു.പള്ളികൾ മുഖേന പുറത്തിറങ്ങിയിരുന്ന ഇടയലേഖനങ്ങളും,കമ്മ്യൂണിസ്റ്റ് വിരുദ്ധ ലഘു ലേഖകളും സമരത്തിനു വർദ്ധിത വീര്യമേകി.

1957-ൽ കേരളത്തിൽ വെറും 19 പത്രങ്ങളും രണ്ടര ലക്ഷം വരിക്കാരുമുണ്ടായിരുന്നത് 1959-ൽ 30 പത്രങ്ങളും 6 ലക്ഷം വരിക്കാരുമായി മാറി.ഈ മുപ്പതിൽ 26 പത്രങ്ങളും സർക്കാരിനെതിരെ തൂലിക ചലിപ്പിച്ചു.പേനയും മഷിയും എങ്ങനെ സമരത്തെ സ്വാധീനിച്ചു എന്ന് ഇത് വ്യക്തമാക്കുന്നു.

സർക്കാർ വിരുദ്ധ സമരങ്ങളുടെ സ്വാഭാവികമായ ഒരു പരിണതി ആയിരുന്നില്ല വിമോചനസമരമെന്ന് തെളിവുകൾ നിരത്തി ശ്രീ തോമസ് ഐസക്ക് സമർത്ഥിയ്ക്കുന്നു.എങ്ങനെ ഇത്രയധികം അക്രമങ്ങളും വെടി വയ്പുകളും ഈ സമരത്തിലുണ്ടായി എന്നും ഇത്ര പ്രചണ്ഢമായ പ്രചരണങ്ങൾക്കും സമര സന്നാഹങ്ങൾക്കും പണം എവിടെ നിന്നു വന്നു എന്നും ആലോചിയ്ക്കുമ്പോളാണ് വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ വ്യക്തമാവുന്നത് എന്ന് ശ്രീ ഐസക് പറയുന്നു.
വളരെ കൃത്യമായി തയ്യാറാക്കപ്പെട്ട ഒരു അജണ്ടയിലായിരുന്നു ഈ സമരം ആസൂത്രണം ചെയ്യപ്പെട്ടിരുന്നത് എന്നത് ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതാണ്.ഈ സമരത്തിനുണ്ടായ വിദേശ സഹായങ്ങളെക്കുറിച്ചും അതിൽ സി.ഐ.എയ്ക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ചും ഉള്ള വിശദമായ ഒരു ഗവേഷണം തന്നെ ശ്രീ ഐസക് നടത്തിയിട്ടുണ്ട്.ബ്രിട്ടീഷ് ഗയാനയിലും ഗ്വാട്ടിമാലയിലും മറ്റുമുണ്ടായ സി.ഐ.എ അട്ടിമറികൾക്കും വിമോചന സമരത്തിനുമുണ്ടായിരുന്ന സമാനതകളാണു ഈ പഠനത്തിന്റെ അടിസ്ഥാനം.

എഴുപതുകളിൽ ഇൻ‌ഡ്യയിലെ അമേരിയ്ക്കൻ അംബാസഡർ ആയിരുന്ന പാട്രിക് മൊയ്‌നിഹാൻ “A Dangerous Place"എന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ നടത്തിയ ചില വെളിപ്പെടുത്തലുകളാണു വിമോചന സമരത്തിന്റെ വിദേശ സഹായങ്ങളിലേയ്ക് ആദ്യമായി വെളിച്ചം വീശിയത്.രണ്ട് തവണ മാത്രമേ സി.ഐ.എ ഇൻ‌ഡ്യൻ രാഷ്ട്രീയത്തിൽ ഇടപെട്ടതായി കണ്ടിട്ടുള്ളൂ എന്നാണു അദ്ദേഹം പ്രസ്താവിച്ചത്.അത് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തു കേരളത്തിലും പിന്നീട് അരുപതുകളിൽ പശ്ചിമ ബംഗാളിലും ആയിരുന്നു.രണ്ട് വട്ടവും കോൺ‌ഗ്രസ് നേതൃത്വത്തിനു പണം കൊടുത്തു സഹായിച്ചു.ഇക്കാര്യം പിന്നീട് ‘എൽ‌വർത്ത് ബങ്കർ’( 1957-61 കാലത്ത് ഇൻ‌ഡ്യയിലെ അമേരിയ്ക്കൻ അംബാസിഡർ) നടത്തിയിട്ടുള്ള ഒരു അഭിമുഖ സംഭാഷണത്തിൽ സ്ഥിതീകരിച്ചിട്ടുണ്ട്.അതുപ്രകാരം അക്കാലത്ത് കേന്ദ്ര കൃഷി വകുപ്പു മന്ത്രിയായിരുന്ന എസ്.കെ.പാട്ടീൽ വഴിയാണു പണം കൊടുത്തത്.അമേരിയ്ക്കയുടെ വിശ്വസ്തനായിരുന്ന പാട്ടീലിന്റെ പ്രശസ്തികൂടി ലക്ഷ്യം വച്ചാണ് PL-480 പ്രകാരമുള്ള ഭക്ഷ്യ സഹായം അമേരിയ്ക്ക ഇൻ‌‌ഡ്യയ്ക്കു നൽ‌കിയത് എന്നും ബങ്കർ പ്രസ്താവിയ്ക്കുന്നു.ശീതയുദ്ധകാലത്തെ പ്രമുഖനായിരുന്ന ബങ്കറുടെ സാക്ഷ്യപത്രം ഈ ഇടപെടൽ തെളിയിക്കുന്ന ഏറ്റവും വ്യക്തമായ തെളിവാണ്.

ഇതേ കാലയളവിൽ ഗ്വാട്ടിമാലയിൽ അധികാരത്തിലിരുന്ന ആർബൻസ് ഗുസ്‌മാന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തെ സി.ഐ.എ അട്ടിമറിച്ചിരുന്നു.വളരെ വ്യക്തമായി തയ്യാറാക്കപ്പെട്ട ഒരു ‘മന:ശാസ്ത്രയുദ്ധം’ആണവിടെ വിജയിച്ചത്.റേഡിയോയും മാധ്യമങ്ങളും അതിൽ മുഖ്യ പങ്കു വഹിച്ചു.പള്ളിയായിരുന്നു എതിർപ്പിന്റെ പ്രധാന കേന്ദ്രം.ഇത്തരം പ്രചരണങ്ങളിൽക്കൂടി കനകീയ മനസ്സുകളെ കീഴടക്കുകയും അവരെ ഒരു ‘മാസ്‌ഹിസ്റ്റീരിയ”യ്ക്കു വിധേയരാക്കുകയും ചെയ്ത് സർക്കാരുകൾക്കെതിരെ വികാരം ഇളക്കിവിടുക എന്നൊരു തന്ത്രമായിരുന്നു അവിടെ വിജയിച്ചത്.കേരളത്തിലെ സംഭവവങ്ങലെ സൂക്ഷമായി വിശകലനം ചെയ്താൽ രണ്ടിടത്തും ഉണ്ടായിട്ടുള്ള സമാനതകൾ വ്യക്തമാകും.പള്ളിയ്ക്കും,മറ്റു ജാതി സംഘടനകൾക്കും സമരത്തിലുണ്ടായിരുന്ന മേൽ‌ക്കൈ,മാധ്യമ പ്രചരണ തന്ത്രങ്ങൾ,ഇടയലേഖനങ്ങളും ലഘുലേഖകളും വഴിയുള്ള പ്രചരണം തുടങ്ങിയവയെല്ലാം ഒരു പൊതു സ്വഭാവമുള്ളവയായിരുന്നു.

നേരിട്ടുള്ള ആക്രമങ്ങൾക്കു പോകാതെ ചിട്ടയായും രഹസ്യമായും നടത്തുന്ന പ്രചരണ പ്രവർത്തനങ്ങളും നുണപ്രചരണങ്ങളും സാമ്പത്തിക ഉപരോധങ്ങളും ഒക്കെ വഴിയാണു ഇടതു പക്ഷ മുന്നേറ്റമുണ്ടായ സ്ഥലങ്ങളിലെല്ലാം സി.ഐ.എ ഇടപെട്ടിട്ടുള്ളത്.അതിനായി ബുദ്ധിജീവികളേയും സാംസ്കാരിക പ്രവർത്തകരേയും മതത്തേയും ഒക്കെ അവർ ഉപയോഗപ്പെടുത്തി.അങ്ങനെയാണു മദിരാശിയിലെ ‘സൌത്ത് ഇൻ‌ഡ്യൻ ബുക്ക് ട്രസ്റ്റ്’കമ്മ്യൂണിസ്റ്റ് വിരുദ്ധ എഴുത്തുകാരുടെ ഒരു താവളമായി മാറിയത്.ശ്രീ.എം.ഗോവിന്ദൻ, സി.ജെ തോമസ് എന്നിവരായിരുന്നു അതിലെ പ്രധാനികൾ.കമ്മ്യൂണിസ്റ്റുകാരെ താറടിയ്ക്കുന്ന കഥകൾ ഇറക്കി.പ്രചണ്ഢമായ പ്രചാരണപ്രവർത്തനങ്ങൾ ഒരു വിഭാഗം ജനങ്ങളെ മയക്കി.ഹിപ്‌നോട്ടിസത്തിനു വിധേയരായവരെപ്പോലെ അവർ ചലിച്ചു.പണം കൊടുത്തു ആളിറക്കി.ഇൻ‌ഡ്യയിലെ കത്തോലിക്കാ പാതിരിമാർക്ക് 1959 ലെ ആദ്യ നാലു മാസങ്ങളിൽ 370 ലക്ഷം രൂപ സംഭാവനയായി കിട്ടിയതായി ശ്രീ ഐസക് ഇതിൽ കണ്ടെത്തിയിട്ടുണ്ട്.

എന്നിട്ടും വെറും 2 അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു എം.എൽ.എ യെപ്പോലും( സ്വതന്ത്രർ അടക്കം) പണമുപയോഗിച്ചു സ്വാധീനിയ്ക്കാൻ സാധിച്ചില്ല എന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ കാണിയ്ക്കുന്നു.മദിരാശിയിലെ അമേരിയ്ക്കൻ കോൺസുലേറ്റിനായിരുന്നു കേരളാ കാര്യങ്ങളുടെ ചുമതല.ഇൻഡ്യൻ ഐ.ബി വിവരശേഖരണത്തിൽ സി.ഐ.എ യെ സഹായിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

കേരളത്തിലെ അട്ടിമറിയ്ക്കു ശേഷംബ്രിട്ടീഷ് ഗയാനയിൽ അധികാരത്തിലിരുന്ന ചേദിജഗൻ സർക്കാരിനെ വീഴിച്ചതും ഇത്തരം മാർഗങ്ങളിലൂടെയാണ്.കേരളത്തിൽ നിന്നു ഒരു സംഘംവിമോചന സമരത്തെക്കുറിച്ചുള്ള ഒരു ചലച്ചിത്രവുമായി അക്കാലത്തു ബ്രിട്ടീഷ് ഗയാന സന്ദർശിച്ചിരുന്നു.
ഇതുകൂടാതെ ‘ക്രിസ്ത്യൻ ആന്റി ക്രൂസേഡ്’,ധാർമ്മിക പുനരായുധീകരന പ്രസ്ഥാനം’(Moral Rearement Movement) തുടങ്ങിയ സംഘടനകൾ വഴിയും അമേരിയ്ക്കൻ ഇടപെടലുണ്ടായി.’വിശ്വദീപം’ പത്രം നടത്തിവന്നിരുന്ന ഡോ.കെ.എം.ജോർജ്ജ് തോമസിനു ‘കേരളാദ്ധ്വനി’എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രം തുടങ്ങാൻ അക്കാലത്തു 50,000 ഡോളർ നൽകി സഹായിച്ചിരുന്നതിന്റെ തെളിവുകൾ ഐസക് ഈ പുസ്തകത്തിൽ കൊടുത്തിരിയ്ക്കുന്നു.പിൽ‌ക്കാലത്ത് കേരളാ കോൺഗ്രസിന്റെ എം.എൽ.എ ആയിട്ടുണ്ട് ഇദ്ദേഹം.എം.ആർ.എ നടത്തിയ ലോക സമ്മേളനത്തിൽ മലയാള മനോരമയുടെ കെ.എം.ചെറിയാൻ പങ്കെടുത്തിരുന്നു.”കേരളം കമ്മ്യൂണിസത്തിനു കീഴ്പെട്ടാൽ ഇൻ‌ഡ്യയും കീഴ്പ്പെടും.ഇൻഡ്യ കീഴെപ്പെട്ടാൽ റഷ്യയും ചൈനയും ലോകത്തെ കീഴടക്കും”എന്ന പ്രസ്താവൻ ഉൾക്കൊള്ളുന്ന പ്രസംഗമായിരുന്നു അവിടെ അദ്ദേഹം നടത്തിയത്.കമ്മ്യൂണിസ്റ്റ് വിരോധം മുഖമുദ്രയായിരുന്ന എം.ആർ.എ യുടെ സ്വിറ്റ്സർ‌ലൻഡിൽ ഉണ്ടായിരുന്ന കേന്ദ്ര ഓഫീസിൽ വിമോചനസമര നേതാക്കളായിരുന്ന മന്നം, പി.ടി.ചാക്കോ,സി.എച്ച് മുഹമ്മദ്കോയ തുടങ്ങിയവർ ആതിഥ്യം സ്വീകരിച്ച് താമസ്സിച്ചിട്ടുമുണ്ട്.

ഇവയെല്ലം നമുക്കു വ്യക്തമാക്കി തരുന്നത് വിമോചന സമരത്തിലെ വിദേശ ഇടപെടലുകളാണ്.

പരിണാമം

വിമോചനസമരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബഹുജനാടിത്തറയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല.എന്നു മാത്രമല്ല പുരോഗമനപരമായ പല നടപടികളിലൂടെയും ജന പിന്തുണ കൂടുകയാണുണ്ടായത്.അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വോട്ടു ശതമാനം 1957 ലെ 35% ൽ നിന്നു 1960 ൽ 39% ആയി വർദ്ധിയ്ക്കുകയാണുണ്ടായത്.എന്നാൽ വിമോചനസമരം ഉയർത്തിയ മുദ്രാവാക്യങ്ങളിലൂടെ ക്രിസ്ത്യൻ-മുസ്ലീം ന്യൂനപക്ഷങ്ങൾ ദശാബ്ദങ്ങളോളം പ്രസ്ഥാനത്തോട് മുഖം തിരിച്ചു നിന്നു.വിമോചന സമരം കേരള രാഷ്ട്രീയ സാമൂ‍ഹിക രംഗങ്ങളിൽ ഉണ്ടാക്കിയ ആഘാതം കനത്തതാണ്.വികസന കാര്യത്തിൽ കേരളം വർഷങ്ങളോളം പിന്നിലായി.ഭൂപരിഷ്കരണം , മണ്ണിൽ പണിയെടുത്തിരുന്ന 25 ലക്ഷത്തോളം വരുന്ന കുടിയാന്മാരെ ഭൂമിയ്ക്കു അവകാശികളാക്കി.എന്നാൽ ആ സർക്കാർ വിഭാവനം ചെയ്ത രീതിയിൽ അതു പൂർണ്ണമായും പിന്നീട് നടപ്പിലാക്കാനായില്ല.കേരളത്തിലെ ഇന്നത്തെ കാർഷിക മുരടിപ്പിനു ഇതൊരു പ്രധാന കാരണമാണ്.അഞ്ചു ലക്ഷം ഏക്കർ മിച്ചഭൂമി ഉണ്ടായിരുന്നതിൽ 40,000 ഏക്കറിൽ താഴെ മാത്രമേ വിതരണം ചെയ്യാനായുള്ളൂ.ആ സർക്കാർ വിഭാവനം ചെയ്ത ജില്ലാ ഭരണകൂടം എന്ന ആശയമുള്ള അധികാര വികേന്ദ്രീകരണം നാലു പതിറ്റാണ്ട് കാത്തിരിയ്ക്കേണ്ടി വന്നു.വിദ്യാഭ്യാസ മേഖലയിലെ ഇന്നുള്ള പല പ്രശ്നങ്ങളുടെയും അടിസ്ഥാനം വിമോചനസമരമാണ്.ഒരു നിഷേധാത്മക രാഷ്ട്രീയത്തെ കേരളത്തിനു സംഭാവന ചെയ്തത് വിമോചന സമരമാണ്.

ആദ്യസർക്കാരിനെ പുറത്താക്കിയതിന്റെ 50 -ആം വാർഷികമാണു 2009 ൽ.മറ്റൊരു വിമോചന സമരത്തിനു ഇനി കേരളത്തിൽ അവസരമില്ലെങ്കിലും അന്നത്തെ ശക്തികൾ ഇന്നും സടകുടഞ്ഞു എഴുനേൽക്കാൻ ശ്രമിയ്ക്കുന്നത് കാണാം.വിമോചനസമരത്തിന്റെ അന്നത്തെ നേതാക്കളിൽ പലരും പിന്നീട് അതൊരു തെറ്റായിരുന്നുവെന്നു സമ്മതിച്ചിട്ടുണ്ട്. “അയിത്തം” കൽ‌പ്പിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് സഹകരിയ്ക്കാൻ അവരിൽ പലരും പിന്നീട് സന്നദ്ധമായിട്ടുമുണ്ട്.എങ്കിലും ഒരു വിഭാഗം ഇന്നും വിമോചനസമരം സ്വപ്നം കാണുന്നു,ഒരിയ്ക്കലും നടക്കില്ലെന്നു അറിഞ്ഞുകൊണ്ടുതന്നെ!!!

24 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആദ്യസർക്കാരിനെ പുറത്താക്കിയതിന്റെ 50 -ആം വാർഷികമാണു 2009 ൽ.മറ്റൊരു വിമോചന സമരത്തിനു ഇനി കേരളത്തിൽ അവസരമില്ലെങ്കിലും അന്നത്തെ ശക്തികൾ ഇന്നും സടകുടഞ്ഞു എഴുനേൽക്കാൻ ശ്രമിയ്ക്കുന്നത് കാണാം.വിമോചനസമരത്തിന്റെ അന്നത്തെ നേതാക്കളിൽ പലരും പിന്നീട് അതൊരു തെറ്റായിരുന്നുവെന്നു സമ്മതിച്ചിട്ടുണ്ട്. “അയിത്തം” കൽ‌പ്പിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് സഹകരിയ്ക്കാൻ അവരിൽ പലരും പിന്നീട് സന്നദ്ധമായിട്ടുമുണ്ട്.എങ്കിലും ഒരു വിഭാഗം ഇന്നും വിമോചനസമരം സ്വപ്നം കാണുന്നു,ഒരിയ്ക്കലും നടക്കില്ലെന്നു അറിഞ്ഞുകൊണ്ടുതന്നെ!!!

വര്‍ക്കേഴ്സ് ഫോറം said...

സുനിൽ
പോസ്റ്റിന് നന്ദി.അഭിനന്ദനങ്ങൾ.
ഇത്തരം നല്ല പോസ്റ്റുകൾ ആളുകൾ ശ്രദ്ധിക്കാതെ പോകുന്നതിൽ സങ്കടമുണ്ട്.

അപ്പിക്കുട്ടി said...

കമ്യൂണിസം കൊണ്ടുവരാൻ റഷ്യയിൽ നിന്നും എത്ര ലക്ഷം റൂബിൾ ചിലവിട്ടെന്നും കൂടി അറിയുവാൻ വായനക്കാർക്കു ആഗ്രഹം ഉണ്ട്‌

Arun Jose Francis said...

Man, it is heights, when someone blames VimochanaSamaram as the reason for the comparitively less developed state of Kerala!

May be I am wrong, but Why would USofA spend money to oust a government in one of the smallest states in Kerala? And if they did that, why did not they do it again and again whenever there was a communist government? The cold war years were not over after 1959, I think.

And, in the recent past, everyone in Kerala except for the blinded communists knows who holds the life and peace of our state for ransom!

Please don't swallow all the theories as such, try to use your thinking prowess too!

Rajesh Krishnakumar said...

വിമോചന സമരം നടത്താൻ കിട്ടിയ ഡോളറിനോളം വരില്ല മാഷെ.

കൊച്ച് കേരളത്തിൽ സി ഐ എ നടത്തിയത് 90 ഓപ്പറേഷൻസാണ് വിമോചന സമരത്തിനു വഴി ഒരുക്കാൻ.

(കമ്മ്യൂണിസം കെട്ടിപ്പെടുക്കാൻ റഷ്യയിൽ നിന്ന് റൂബിൾ വന്നു എന്നത് ഒരു പുതിയ ന്യൂസ് ആണു മാഷെ. വിശദാംശങ്ങൾ അറിയാൻ താൽ‌പ്പര്യമുണ്ട്)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വിമോചന സമരത്തെക്കുറിച്ചു എഴുതപ്പെട്ട പുസ്തകത്തിന്റെ അവലോകനം വായിച്ച് അഭിപ്രായങ്ങൾ അറിയിച്ചവർക്കും, വായിച്ചിട്ടു അഭിപ്രായം എഴുതാതെ പോയവർക്കും നന്ദി..

അപ്പിക്കുട്ടി:എനിയ്ക്കു ഇതു ഒരു പുതിയ അറിവാണ്.ഈ പുസ്തകത്തിൽ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങൾക്കൊക്കെ വ്യക്തമായ തെളിവുകൾ നിരത്തിയിട്ടുണ്ട്.അത്തരം എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ താങ്കൾക്ക് പറയാം.കാടടച്ച് വെടി വയ്ക്കല്ലേ..തെരഞ്ഞെടുപ്പിലൂടെയാണു പാർട്ടി കേരളത്തിൽ അധികാരത്തിൽ വന്നതെന്നു ഓർക്കുക.

അരുൺ ജോസ്:1957 ലെ സർക്കാർ തുടങ്ങി വച്ച പുരോഗമന പരമായ പല നടപടികളുമുണ്ട്.അതൊന്നും തന്നെ ഫല്പ്രദമായ നിലയിൽ പൂർത്തീകരിയ്ക്കാൻ വിമോചന സമരം മൂലം നടന്നിട്ടില്ല.അന്നത്തെ സർക്കാരാണു കേരളംകണ്ട ഏറ്റവും നല്ല സർ‌ക്കാരെന്ന് പിന്നീടു പലരും എഴുതിയിട്ടുണ്ട്.
പിന്നെ,അമേരിയ്ക്ക്ലയുടെകാര്യത്തെപ്പറ്റി.കേരളത്തിൽ മാത്രമല്ല്ല, കേരളത്തെക്കാൾ ചെറീയ മറ്റു പല രാജ്യങ്ങളിലും അവർ അട്ടിമറിയ്ക്കു നേതൃത്വം കൊടുത്തിട്ടുണ്ട്.ക്യൂബൻ പ്രസിഡണ്ട് കാസ്ട്രോയ്ക്ക്യ് സിഗരറ്റിം വിഷം ചേർത്ത് വരെ കൊല്ലാൻ പദ്ധതിയിട്ടിരുന്ന കാര്യം സി.ഐ.എ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.കേരളത്തിലെ വിദേശ ഇടപെടലിനെക്കുറിച്ച് വ്യക്തമായ തെളിവുകൾ ഈ പുസ്തകം നിരത്തുന്നു.അവയൊന്നും ശരിയല്ലെന്ന് ആരും സമർത്ഥിച്ചിട്ടുമില്ല.

Unknown said...

നല്ല ലേഖനം.
പുസ്തകം വായിക്കാന്‍ സാധിച്ചിട്ടില്ല.
ഇനി നാട്ടില്‍ പോകുമ്പോള്‍ വാങ്ങണം.
മാധ്യമങ്ങളെ തന്ത്രപൂര്‍‌വ്വം മാനിപ്പുലേറ്റ് ചെയ്ത് ജനതയുടെ ചിന്താധാരയെ തന്നെ നിയന്ത്രിക്കുവാന്‍ സി.ഐ.എ തുടങ്ങിവെച്ച "ഓപ്പറേഷന്‍ മോക്കിങ്ങ്‌ബേഡ്" ഇന്ന് കുപ്രസിദ്ധമാണല്ലോ. ഇതിന്റെ മാതൃകകള്‍ വിമോചനസമരത്തിലും പ്രയോഗിക്കപ്പെട്ടിരിക്കുവാനാണു സാധ്യത.

വിപുലമായ ആന്റി-കമ്മ്യൂണിസ്റ്റ് ഓപ്പറേഷന്‍സ് അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും സി.ഐ.എ നടത്തിയിരുന്നു എന്ന് സി.ഐ.എ-യുടെ ചരിത്രംചൂണ്ടിക്കാട്ടിയിട്ടുമുണ്ട് ലെഗസി ഓഫ് ആഷസ്-ടിം വെയ്നര്‍. 1947 മാര്‍ച്ച് 12-‍നു ട്രൂമാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനോട് പറഞ്ഞത്, വിദേശരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന കമ്മ്യൂണിസത്തിനെ അമേരിക്കയിടപെട്ട് തകര്‍ത്തില്ലെങ്കില്‍ അത് ലോകത്തിനു തന്നെ വന്‍‌ദുരന്തം വരുത്തുമെന്നാണു.
അപ്പോള്‍ പിന്നെ കൊച്ചു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരോട് അമേരിക്കയ്ക്ക് എന്ത് വിരോധം എന്നൊക്കെ ചോദിക്കുന്നത് അറിവില്ലായ്മകൊണ്ടാണു.

കൃഷ്‌ണ.തൃഷ്‌ണ said...

സുനില്‍ കൃഷ്ണന്‍,
ഈ ലേഖനത്തിനു നന്ദി.

Myna said...

നന്നായി. അഭിനന്ദനങ്ങള്‍...

My Photos said...

വായനയ്ക്ക് ഏറെ സമയം നീക്കി വെക്കാന്‍ അവസരമില്ലാത്ത പ്രവാസികള്‍ക്ക് താങ്കളുടെ കുറിപ്പുകള്‍ ഉപകാരപ്രദം തന്നെ. അതിനാല്‍ ഏത് പുസ്തകം വായിച്ചാലും ഒരു കുറിപ്പ് പ്രതീക്ഷിക്കുന്നു.

മാണിക്യം said...

റിക്കോഡുകള്‍ ആണ്
1957ല്‍ ബലറ്റുപെട്ടിയിലൂടെ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍‌ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനിച്ചു വീണത്,എന്നാല്‍ പള്ളിക്കാര്‍‌ എന്‍ എസ് എസ്
കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി തുടങ്ങി വിമോചന സമരത്തിന്റെ കാണാപ്പുറങ്ങളില്‍ ചേര്‍‌ന്ന കേരള ജനതയുടെ അട്ടിമറി തന്നെ കാലം എത്തും മുന്നേ ഈ മന്ത്രിസഭയെ താഴെയിറക്കി..
ഭൂപരിഷ്കരണം,വിദ്യാഭ്യാസ ബിൽ,തോട്ടം ദേശസാലക്കരണം, ഭരണ പരിഷ്കാരം തുടങ്ങിയ നടപടികൾ തന്നെ കേരളത്തിലേ സാമ്പത്തിക മേലേക്കിടയില്‍ ഉള്ളവര്‍ക്ക് തലവേദനയായി എന്നത് ഒരു വാസ്തവം തന്നെ.

മിഡിയ അന്ന് ഒട്ടും ശക്തമല്ലയിരുന്നു റെഡിയോ പോലും വിരളമായിരുന്ന് അന്ന് പള്ളിയിലെ ഇടയലേഖനങ്ങളും വിമോചനസമരത്തിന് മക്കളെ ഒക്കെത്തെടുത്ത് ഇറങ്ങി തിരിച്ച അമ്മമാരും അന്ന് വിജയത്തിന്റെ പിന്നിലേ നിര്‍ണായക ഘടകങ്ങളായിരുന്നു.

കമ്യൂണിസ്റ്റുകാര് ‍ഭരണത്തില്‍ വന്നാല്‍ പള്ളി നിര്‍ത്തലാക്കും എന്ന പ്രചരണം നല്ല ശക്തമായ ആയുധമായിരുന്നു. അന്ന് എഴുത്തും വായനയും അറിയില്ലാത്ത സ്ത്രീജനങ്ങള്‍ ഒത്തുകൂടി കൊന്ത ചൊല്ലിയും ഉപവസിച്ചും പ്രാര്‍ത്ഥിച്ചതും, കമ്യൂണിസ്റ്റ്കര് വരുന്നത് അന്തിക്രിസ്തൂന്റെ കാലത്ത് ആണെന്നു പറഞ്ഞതും
ഐസക്കിന്റെ പുസ്തകത്തില്‍ കാണില്ല...

സുനില്‍ പറഞ്ഞു കേട്ട കുറെ പഴയോര്‍മ്മകള്‍ മാറാല നീക്കി പുറത്ത് വന്നു..തിരക്ക് മൂലമാണ് അഭിപ്രായം താമസിച്ചത് .. നന്നായി എഴുതിയ ലേഖനം ... 2009ല്‍ ആണെങ്കില്‍ ഇങ്ങനെ ഒരു വിമോചന സമരം വെളിച്ചം പോലും കാണില്ല..
അഭിവാദ്യങ്ങളോടേ മാണിക്യം

Sapna Anu B.George said...

നല്ല എഴുത്ത് ശൈലി സുനില്‍......കാണാന്‍ താമസിച്ഛതില്‍ ക്ഷമിക്കുമല്ലോ????

Pongummoodan said...

സുനിലേട്ടൻ ഇത് കണ്ടിരുന്നില്ലേ?

http://pongummoodan.blogspot.com/2009/03/blog-post_06.html

Pongummoodan said...

"വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ - ഒരു അവലോകനം" - നല്ല പോസ്റ്റ്.

വേണു venu said...

എന്നിട്ടും വെറും 2 അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു എം.എൽ.എ യെപ്പോലും( സ്വതന്ത്രർ അടക്കം) പണമുപയോഗിച്ചു സ്വാധീനിയ്ക്കാൻ സാധിച്ചില്ല എന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ കാണിയ്ക്കുന്നു.
സുനില്‍ ഭായ്,
ഒരു കമ്യൂണിസ്റ്റായിരുന്നു, എന്നഭിമാനിക്കുന്നവര്‍ എന്നും മനസ്സില്‍ ചേര്‍ത്ത് പൂജിക്കുന്ന ചില ചരിത്ര സംഭവങ്ങളുടെ സത്യസന്തമായ ചിത്രം.‍
മാറ്റങ്ങളുടെ വോട്ടു രാഷ്ട്റീയത്തില്‍ പലതും നഷ്ടപ്പെട്ട് 50 വര്‍ഷം പിന്നിടുമ്പോള്‍ , ശരിക്കും നടുങ്ങുന്നു. എവിടെ എത്തിയിരിക്കുന്നു.
എവിടെ എത്തിച്ചിരിക്കുന്നു.
നല്ല പോസ്റ്റ്, സുനില്‍.നന്ദി..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വായിയ്ക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത മാണിക്യം,സപ്നാ,പോങ്ങുമ്മൂടൻ നന്ദി..

വേണു:ശരിയാണു.അക്കാലത്തെ(1957-59) ഒരു ലക്ഷം രൂപ വരെ വാഗ്ദാനം കിട്ടിയിട്ടും മറുകണ്ടം ചാടാതിരുന്ന സ്വതന്ത്രന്മാർ വരെ ഉണ്ടായിരുന്നു. രാഷ്ട്രീയം ആദർശത്തിന്റെ രൂപം ധരിച്ചിരുന്ന ഒരു കാലം !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

യാത്രാമൊഴി, കൃഷ്ണാ തൃഷ്ണാ, പുരികപുരാണം,മൈന...നല്ല അഭിപ്രായങ്ങൾക്ക് നന്ദി

ചാർ‌വാകൻ‌ said...

സുനിലേ, അക്കാലത്ത് ഒരുപൊതുബോധം -കറുത്തവരെല്ലാം കമ്മുണിസ്റ്റുകള്‍..
അങ്ങനെ,തിരുവല്ലാക്കടുത്ത കുറ്റപ്പുഴയില്‍ വിമോചനസമരത്തില്‍ പങ്കെടുക്കാന്‍
പോയ വേലമ്പറമ്പില്‍ ചെറിയാനെ സമരക്കാര്‍ തല്ലി.കാരണം ​,ക്രിസ്താനിയാണങ്കിലും കരിക്കട്ടപോലെ കറുത്തവനായിരുന്നു ചെറിയാച്ചന്‍.
ഇതു സൂചിപിച്ചത് സവര്‍ണ്ണതയുടെ ഒരു പാഠവും ഉള്‍പ്പെട്ടിരുന്നു.എന്നാണ്.
ഇന്നും എന്നെ കുഴക്കുന്നത് ബുദ്ധിജീവികള്‍ ഈസമരത്തോട് കൈകോര്‍ത്തു
എന്നസത്യമാണ്.കെ.ബാലക്രഷ്ണന്റെ ജീവിതകഥയെഴുതിയ
പ്രസന്നരാജന്‍ സാറിനോട് ഈചോദ്യം ചോദിച്ചു.
ചരിത്രത്തില്‍നിന്നും ഈ കാലം മറച്ചുപിടിക്കാനാണ്-എല്ലാവരുടേയും താല്പര്യം .

*free* views said...

I am sure USSR did spend a lot of money to help communist forces. Denying the obvious facts make good communists unbelievable to people.

I will never say USSR always played fair games. Both America and USSR played very dirty games during cold war and most of world's problems are because of these plays.

What America did in vimochana samaram is subverting an elected government - like they are doing in Iran -- this is very damaging to democracy.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

free said...
I am sure USSR did spend a lot of money to help communist forces. Denying the obvious facts make good communists unbelievable to people.

ഇതിങ്ങനെ ചുമ്മാ പറഞ്ഞാൽ പോരല്ലോ Free....“ഫാക്ട്” എന്നു പറയുമ്പോൾ വിശ്വസനീയമായ തെളിവുകൾ വേണം.അല്ലെങ്കിൽ അത് "free"യുടെ വെറും ഊഹാ പോഹങ്ങൾ മാത്രമേ ആകുന്നുള്ളൂ..

വിമോചന സമരത്തിലെ അമേരിയ്ക്കൻ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ തെളിവുകളും രേഖകളും ലഭിച്ചിട്ടുണ്ട്.അതൊക്കെ ഈ പുസ്തകത്തിൽ അക്കമിട്ട് നിരത്തുന്നുമുണ്ട്.ആരും നിഷേധിച്ചിട്ടില്ല.അല്ലാതെ ചുമ്മാ കാടടച്ചു വെടി വയ്ക്കുകയല്ല.

തൊട്ടു മുകളിലെ കമന്റുകളിലൊന്നിൽ ‘യാത്രാമൊഴി ‘കൊടുത്തിരിയ്ക്കുന്ന ലിങ്ക് വായിച്ചു നോക്കൂ Free സമയം കിട്ടിയാൽ..

ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി!

*free* views said...

Yes, I do not have proofs and I am not going to look for it :). I grew up in Kerala and I do remember getting lot of imported russian magazines.

It is an accepted fact that USSR did spend a lot of effort to support communist movements all over the world, I wonder why Kerala communist movement does not fit in for the benefits. Hope you do not require proof of USSR support for Cuba and many other communist movements. I will never try to white-wash everything USSR or China does.

If you have such solid proofs, you should file a case against Congress. We have laws that says political parties should not receive foreign funding, same for media.

But it is not relevant whether USSR supported Kerala/Indian communist movement or not for this post, so let us not go into that in detail. I really do not have proofs.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ വിഷയം ചർച്ച ചെയ്യാൻ Free കാണിച്ച താല്പര്യത്തിന് നന്ദി.നമ്മുടെ മുന്നിലെ പ്രശ്നം വ്യക്തമായ ഭൂരിപക്ഷത്തോടെ ഇൻഡ്യയിലെ ഭരണ ഘടന അനുശാസിയ്ക്കുന്ന യോഗ്യതകളോടീ അധികാരത്തിൽ വന്ന ഒരു സർക്കാരിനെ എങ്ങനെയാണു അവിഹിതമായ ജനാധിപത്യേതരമായ മാർഗങ്ങളിലൂടെ കേരളത്തിൽ അട്ടിമറിച്ചത് എന്നാണ്.എന്തായിരുന്നു അതിനു പിന്നിലെ ചേതോ വികാരം, ആരൊക്കെ അതിനു പിന്നിൽ പ്രവർത്തിച്ച് എന്നതൊക്കെയാണു.അതാണു വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ.

ദേശീയത പ്രസംഗിയ്ക്കുന്ന കോൺഗ്രസിന്റെ പല നേതാക്കന്മാരും അന്നെടുത്തിരുന്ന നിലപാടുകൾ, വിദേശ ഇടപെടലുകൾക്ക് അവരുമായുള്ള ബന്ധം, ഇതൊക്കെ വെളിച്ചത്ത് വരുമ്പോൾ വെറിളി പിടിച്ചിട്ട് കാര്യമില്ല.അപ്പോൾ റഷ്യ ഇൻ‌ഡ്യയിൽ കമ്മ്യൂണിസം വരുത്താൻ റൂബിൾ ഇറക്കി എന്നൊക്കെ പറഞ്ഞാൽ അതിശയോക്തിപരമാവുകയേ ഉള്ളൂ.കേരളത്തിലും ബംഗാളിലുമൊക്കെ ഇടതു പക്ഷം തെരെഞ്ഞെടുപ്പുകളിൽ കൂടി തന്നെയാണു അധികാരത്തിൽ വന്നത് എന്നതും മറക്കേണ്ട.

ഇന്നിപ്പോൾ ഗവർണ്ണറുടെ വിവേചനാധികാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന അവസരത്തിൽ 1959 ൽ കേരളാ ഗവർണ്ണർ ഇവിടുത്തെ സർക്കാരിനെ പിരിച്ചു വിടാനുള്ള നിർദ്ദേശം ഒപ്പിട്ട് കേന്ദ്രത്തിനു സമർപ്പിച്ചു എന്നതും മറക്കേണ്ട.ഇങ്ങനെ ജനാധിപത്യ ധ്വംസനത്തിനു എന്നും കൂട്ട് നിന്നിട്ടുള്ളത് കോൺഗ്രസ് ആണെന്ന സത്യം അറിയുമ്പോൾ ചിലർക്ക് വിഷമം ഉണ്ടാവുക സ്വാഭാവികം മാത്രമാണ്.

കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ പിരിച്ചു വിട്ടതു തന്നെ ഓരോ രാജ്യത്തും അവിടങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിപ്ലവ പ്രസ്ഥാനങ്ങളാണു വരേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ്.

Rajeeve Chelanat said...

സുനില്‍,
ഇന്നാണ് ഇവിടേക്കു വരാന്‍ സാധിച്ചത്. പ്രസക്തമായ ചില പൊസ്റ്റുകള്‍ വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു.
മറ്റൊരു വിമോചന സമരത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുന്ന സാഹചര്യമല്ല ഇന്നുള്ളത്. പണ്ടത്തെ അതേ ലേബലില്‍ത്തന്നെ അതു വന്നുകൊള്ളണമെന്നുമില്ല. എങ്കിലും, എല്ലാ വര്‍ഗ്ഗീയ-വലതുപക്ഷങ്ങളുടെയും concerted polarisation സമൂഹത്തില്‍ നടന്നുവരുന്നുണ്ട്. അതിനെതിരെ ജാഗരൂകരായിരിക്കേണ്ടതുമുണ്ട്.

അഭിവാദ്യങ്ങളോടെ

വീ.കെ.ബാല said...

പ്രിയ സുനിൽ,
ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്, വളരെ പ്രസക്തമായ പോസ്റ്റ് അതും ഒരു രണ്ടാം വിമോചന സമരത്തിന് ആഹ്വാനം ചെയ്യുന്ന “ദേശസ്നേഹി” കൾ തിമർത്താടുന്ന ഈ അവസരത്തിൽ ആശംസകൾ
ഈ പോസ്റ്റ് വായിക്കുമല്ലോ